2016 ഏപ്രിൽ 26, ചൊവ്വാഴ്ച

ഭഗവാന് നമ്മുടെ ഉള്ളില് ത്തന്നെ

 "നട്ട  കല്ല്‌  പേശുമോ നാഥന്  ഉള്ളില് ഇരിക്കുകില്
ചുട്ട  ചട്ടി ചട്ടുകം കറി ചുവയ്  അറിയുമോ"


ഭഗവാന് നമ്മുടെ ഉള്ളില് തന്നെ ഉള്ളപ്പോള് നമ്മള് അത്  അറിയുന്നില്ല
ഭഗവാനെ തിരക്കി എവിടെയൊക്കെയൊ പോകുന്നു .

നമ്മള്  കറിവഛ  ചട്ടിയും, ചട്ടുകവും കറിയുടെ രുചി അറിയുന്നില്ല
അതുപോലെ  നമ്മള്  എവിടെയെങ്കിലും ഭഗവാനെ തിരക്കി പോകുന്നു.




2015 മാർച്ച് 5, വ്യാഴാഴ്‌ച

KHAMA

ക്ഷമ 
നമ്മുടെ മനസ്സ് തന്നെയാണ് ആടുകല്ല് , അതില്പ്രവര്ത്തിക്കുന്നത് ആസുരശക്തികളാണ്. അതിനെ കീഴടക്കാന്കുഴകൊണ്ടാരച്ചു ക്രമത്തില്ഒതുക്കികൊണ്ട് വരണം. എന്നാല്അതിനെ ശ്രദ്ധിച്ചില്ലെങ്കില്പുറത്തേക്കു ചാടുകതന്നെ ചെയ്യും. അതിനാണ് കുഴപിടിച് ക്രമത്തില്അരക്കുന്നത്. 
കുഴ എന്ന് പറയുന്നത് ക്ഷമ ആണ്. ക്ഷമ ആകുന്ന കുഴ പിടിക്കുവാന്ആദ്യം പഠിക്കണം.  വെളിയിലുള്ള പെടോമാക്സും, മറ്റു ല്യ്ട്ടുകളും എല്ലാം കാറ്റും, കോളും, പവര്കട്ടും വരുമ്പോള്കെട്ടുപോകും,  ആവശ്യത്തിനു ഉപകരിക്കാന്അവനവനിലെ ശാന്തി ദീപം കൊള്ളുവാന്തന്നെ ശ്രദ്ദിക്കണം.

MALA DAMODARAN



2015 ജനുവരി 18, ഞായറാഴ്‌ച

 ബ്രഹ്മാവിന്റെ  പുരികക്കൊടികൾക്കിടയില്  ഉള്ള  ദ്രുവ മധ്യത്തില് നിന്നും മൃ ഡ ന്‍  അവതരിച്ചു.

അവതരിച്ച ഉടനെ തന്നെ  "എനിക്ക് സ്ഥാനമാനങ്ങളും, പ്രശസ്തിയും വേണം വേണം" എന്ന് ഉറക്കെ 

വിളിച്ചു പറഞ്ഞുവത്രേ.    അതിനാല്   മൃ ഡ ന്  " രുദരന്‍"   എന്ന നാമധേയം ഉണ്ടായി  എന്ന് 

വിശ്വസിക്കുന്നു.   (നാരയനീയത്തില്  പറയുന്നു).  രുദരന്ന്റെ  രൂപം   പുരുഷനും,  സ്ത്രീയും 

 ചെര്ന്നതായിരുന്നു   ബ്രഹ്മാവ്‌  പറഞ്ഞു   രണ്ടുപേരെയും   വേര്തിരിക്കാന്‍.   അങ്ങിനെ  പുരുഷന്‍ 

11  ഏകാദ ശരൂപന്മാരയും,   സ്ത്രീ   അവരുടെ  പത്നി മാരായ രുദ് രാനി കലയും  മാറി അത്രേ.   



2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

പ്രാര്ത്ഥന

പ്രാര്ത്ഥന 

പ്രത്യകമായുള്ള പ്രാര്ത്ഥന    അതാണ്‌   പ്രാര്ത്ഥന  എന്ന  വാക്കുകൊണ്ട്   അരത്ഥമാകുന്നത് 

എവിടെയാണോ ഉത്സാഹം, സാഹസം, ധൈര്യം, ബുദ്ധി, ശക്തി, പരാക്രമം എന്നീ ആറുഗുണങ്ങള്‍ കുടികൊള്ളുന്നത് അവിടെ ഈശ്വരസഹായം ഉറപ്പായും ലഭിക്കും."
ശരിയായ ഈശ്വരവിശ്വാസി ഉറച്ച ആത്മവിശ്വാസമുള്ളവനുമായിരിക്കും. താന്‍ ആശ്രയിച്ചിരിക്കുന്ന സര്‍വ്വശക്തന്റെ, ശക്തിയില്‍ ഉറച്ച വിശ്വാസം ഉള്ളതുകൊണ്ട് അവന്‍ ഭയരഹിതനുമാണ്.
ധീരനുമാത്രമേ ഈശ്വരസഹായം ലഭിക്കൂ. ദുര്‍ബലര്‍ക്ക് ഈശ്വരകരുണ ഉപയോഗപ്പെടുത്താന്‍ എപ്പോഴും കഴിഞ്ഞെന്നു വരില്ല.
ഭക്തന്റെ ബാക്കിയുള്ള കാര്യങ്ങളെല്ലാം കരുണാമയനായ അവിടുന്ന് ചോദിക്കാതെ തന്നെ തന്നു കൊള്ളും നവജാതശിശു എന്തെങ്കിലും അമ്മയോടു ചോദിക്കുന്നുണ്ടോ? അമ്മ അറിഞ്ഞ് എല്ലാം കൊടുക്കുകയല്ലേ.

വായനയിൽ നിന്നും  എടുത്തതാണ്.

മാല ദാമോദരൻ 

 

2014 ഓഗസ്റ്റ് 27, ബുധനാഴ്‌ച

ഭഗവാനെ അറിയുക

"നട്ട കല്ല്പേശുമോ നാഥന്ഉള്ളിലിരിക്കുകില് 
ചുട്ട ചട്ടി ചട്ടുകം കറിച്ചുവയ് അറിയുമോ " 

(
കറി വച്ച ചട്ടിയും ചട്ടുകവും കറിയുടെ രുചി അറിയാത്തത് പോലെ 
ഈശ്വരന്അവനവന്റെ ഉള്ളില്ഇരിക്കുമ്പോള്എവിടെയെങ്കിലും 
നട്ടു വച്ചിരിക്കുന്ന കല്ല്എന്ത് പറയുവാന്‍ ) 


പ്രത്യക്ഷരൂപത്തില്ഈശ്വരനെ കണ്ടാലൊന്നും ആത്മസംത്ര്പ്തി ഉണ്ടാവില്ല. ഗുരു ആത്മസാക്ഷാത്ക്കാരത്തിന്സഹായിയ്ക്കും. പ്രാരബ്ധത്തെ നശിപ്പിയ്ക്കാന്പറ്റില്ല. അത്സ്വയം ചെയ്യേണ്ടതാണ്‌. എന്റെ പ്രാരബ്ധത്തെ കത്തിച്ച്കളയാന്ഞാന്തന്നെ വേണം. ശുദ്ധക്ര്ത്യങ്ങള്ചെയ്യാന്തുടങ്ങിയാല്പ്രാരബ്ധം മെല്ലെമെല്ലെ നശിയ്ക്കാന്തുടങ്ങും, പഞ്ഞിക്കെട്ടില്ഒരു തീക്കണല്വീണാലുണ്ടാകുന്നതുപൊലെ.

 മാല ദാമോദരൻ   


2014 ജൂലൈ 11, വെള്ളിയാഴ്‌ച

ഗുരുപൂര്നിമ 

നാളെ  ആണ് ഗുരുപൂര്നിമ.  ഗുരു എന്നാല്  ഏറ്റവും വലുത് -  ബ്രുഹസ്പതി  അതായതു വ്യാഴം.  പിന്നെ ഗു  എന്നാല്  അന്ധകാരവും രു എന്നാല് ഇല്ലാതാക്കുന്നത്  എന്നും അന്ധകാരത്തെ ഇല്ലാതാക്കുന്നത് അല്ലെങ്കില് അജ്ഞാനത്തില്  നിന്നും ജ്ഞാന തിലേക്കു ആരാണോ നമ്മളെ കയയ് പിടിച്ചു കയറ്റുന്നത് ആ മഹാത്മാവിനെ ഗുരു എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നു.  നമ്മള് എല്ലാവരും ഗുരുപരംപരയായി വന്നവര് തന്നെയാണ്. ഒരു തരത്തില്  അല്ലെങ്കില്  മറ്റൊരു തരത്തില്. (മാതാ, പിതാ,ഗുരു,ദയ്വം).  മാതാവ്,പിതാവ്,ജേഷ്ഠ സഹോദരന്,ഭര്ത്താവ് ആദ്ധ്യാത്മിക ഗുരു എന്നിവരാണ് നമ്മുടെ പഞ്ച ഗുരുക്കന്മാര് എന്നറിയപ്പെടുന്നത്.  നമ്മുടെ  പുരാണ  ഇതിഹാസകര്ത്താവായ  വേദവ്യാസ മഹാര്ഷിയാണ് അറിവിന്റെ ഗുരുവായി പ്രതിഷ്ടിച് ഗുരുപൂര്ന്നിമ ആഘോഷിക്കുന്നത്.    കൃഷ്ണ ദൊയ്പായനന് എന്നും വ്യാസ ഭഗവാനെ അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെതന്നെ അവതാരമാണ്  എന്നും പുരാണങ്ങളില് പറയപ്പെടുന്നു. പരാശര മഹാര്ഷിയുടെയും, സത്യവതി എന്ന മുക്കുവസ്ത്രീയുടെയും മകനായാണ്‌ അദ്ദേഹം ജന്മം കൊണ്ടത്‌. ജന്മം കൊണ്ട് മുക്കുവനാനെങ്കിലും, കര്മ്മം കൊണ്ട് അദ്ദേഹം ഭ്രാഹ്മണന് ആയിരുന്നു. ഓരോ വെക്തിയുടെം കര്മ്മം കൊണ്ടാണ് ആ  വെക്തിയുടെ വര്ണ്ണം അഥവാ ജാതി നിശ്ചയിക്കപ്പെടുന്നത് എന്ന് നമുക്ക്  മനസ്സിലാക്കി  തന്ന മഹാനുഭാവാന്  ആണ് വ്യാസ മഹര്ഷി.  കര്മ്മംമാണ് വര്ണ്ണതിന്നു    നിധാനം എന്ന് അദ്ദേഹം തെളിയിച്ചു. പൂര്നിമ എന്നാല്  പൗര്ന്നമി അഥവാ വെളുത്തവാവ് എന്ന് പറയപ്പെടുന്നു. ഗുരു പൂര്നിമ  ഏപ്പോഴും ജൂലൈ  മാസത്തിലെ അഥവാ ആഷാഡ മാസത്തില്  പൗര്ന്നമി നാളില്  ആണ്  ആഘോ ഷിക്കാറുള്ളത് . ഗുരു എന്ന ദൊയാക്ഷരി മന്ത്രം ബ്രഹ്മാണ്ട സീമയോളം വികസിക്കുവാനും, അണുവിലും, അണുവായി സന്കൊചിക്കുവാനും കഴിയുന്ന അത്ഭുത പ്രതിഭയുടെ പ്രജ്ഞാന ജ്ഞാന മണ്ടലങ്ങളിലേക്ക് പ്രയാണം ചെയ്യാനുതകുന്ന മനുഷ്യതോം എന്നതിന്റെ അത്യുത്തമ സകല്പ്പമാണ് ഗുരു.  പിതാവില് നിന്നും കിട്ടുന്ന ഭൌതിക ശരീരം നശിക്കുന്നു. എന്നാല് ആധ്യാത്മിക ഗുരുവില് നിന്നും കിട്ടുന്ന ജ്ഞാനം നശിക്കുന്നില്ല. ഗുരുവിന്റെ അനുഗ്രഹത്തോടെ ഉത്തമനായ ശിഷ്യന് ഭക്തി-ഞാന വയ്രഗ്യങ്ങല് ആകുന്ന  ഉത്തമ ഗുണങ്ങലോടെ പ്രകാശിക്കും. 


ഗുരുര് ഭ്രഹ്മ - ഗുരുര് വിഷ്ണോ - ഗുരുര് ദേവോ മഹേശോര 
ഗുരു: സാക്ഷാത് പരഹ്ബ്രഹ്മ -  തസ്മൈ ശ്രീ ഗുരുവേ നമ: 

2014 ജൂലൈ 3, വ്യാഴാഴ്‌ച

കിടക്ക വിട്ടുണര്ന്ന്മന്ത്രംചൊല്ലി എണീക്കുന്നത്എന്തിന്‌?

നല്ല ഉറക്കം ഒരു ഭാഗ്യമായി കണക്കാക്കുന്നവരാണ്നമ്മളെല്ലാവരും.

ഭൗതികജീവിതത്തിന്റെ തിരക്കുകളില്നിന്നു വിട്ടൊഴിഞ്ഞ്ഒരു വ്യക്തി ആത്മാവിലേക്ക്ചുരുങ്ങുന്നതാണുറക്കമെന്നാണ്ആചാര്യന്മാര്വിശദീകരിച്ചിരിക്കുന്നത്‌.

നല്ല ഉറക്കം കിട്ടുന്നവരെ ഭാഗ്യവാന്എന്നാണ്നാം വിളിക്കാറ്‌. ഉറക്കം കിട്ടാത്തവരെ നിര്ഭാഗ്യവാന്മാരെന്നും. ഊണില്പ്പാതി ഉറക്കമെന്നാണ്മലയാളി പൊതുവേ പറഞ്ഞുവരുന്നത്‌. ഉണ്ടാല്മാത്രം പോരാ. ഉറങ്ങുകയും വേണമെന്നര്ത്ഥം.
ഉറക്കത്തെപ്പറ്റി വിധി നിര്ദ്ദേശിക്കപ്പെട്ടിട്ടുള്ളതുപോലെ ഉറക്കമുണരുന്നതിനെക്കുറിച്ചും വിധിയുണ്ട്‌. ബ്രാഹ്മമുഹൂര്ത്തത്തില്നിദ്രവിട്ടുണരണമെന്നാണ്ആചാര്യന്മാര്അനുശാസിക്കുന്നത്‌. സമയത്ത്ഉറങ്ങിയാല്ആരോഗ്യം നഷ്ടപ്പെടുമെന്നും ചിന്താധീനരായി മാറുമെന്നും ദരിദ്രനായി മാറുമെന്നും ആണ്വിശ്വാസം.
ഉറക്കംവിട്ടുണര്ന്നാല്ഉടനെ എഴുന്നേറ്റുപോകാന്അനുവാദമില്ല. വലതുവശം തിരിഞ്ഞെഴുന്നേറ്റ്കിടക്കയില്ഇരുന്നുകൊണ്ടുതന്നെ രണ്ടു കൈപ്പടങ്ങളും മലര്ത്തി അതില്നോക്കി ലക്ഷ്മി, സരസ്വതി, ഗൗരി എന്നീ ദേവിയാരെ ദര്ശിച്ച്മന്ത്രം ചൊല്ലണം.

''
കരാഗ്രേ വസതേ ലക്ഷ്മി
കരമധ്യേ സരസ്വതീ
കരമൂലേ സ്ഥിതാ ഗൗരീ
പ്രഭാതേ കര ദര്ശനം''

ശാസ്ത്രീയമായി ചിന്തിച്ചാല്‍ , രാത്രി ഉറങ്ങുമ്പോള്മറ്റു ശരീരഭാഗങ്ങളെന്നപോലെ ഹൃദയവും വിശ്രമിക്കും. രക്തചംക്രമണത്തിന്വളരെ കുറച്ചു ശക്തിമാത്രമേ ഹൃദയം പ്രയോഗിക്കൂ. നിദ്രവിട്ട്നാം പെട്ടെന്ന്എഴുന്നേറ്റാല്രക്തം പമ്പു ചെയ്യാന്ഹൃദയത്തിന്ഏറെ പാടുപെടേണ്ടിവരും. ഇത്ഹൃദയത്തിന്ഏറെ ആഘാതം സൃഷ്ടിക്കും. അതിനാല്ഉറക്കമുണര്ന്നതിനുശേഷം സാവധാനമേ എഴുന്നേറ്റുനടക്കാനാവൂ. നമ്മുടെ പൂര്വ്വികര്പറഞ്ഞതുപോലെ കിടക്കയില്പതുക്കെ എഴുന്നേറ്റിരുന്ന്പതിഞ്ഞസ്വരത്തില്മന്ത്രം ചൊല്ലി. സാവധാനം എഴുന്നേല്ക്കുകവഴി, നമ്മുടെ രക്തചംക്രമണം സ്വാഭാവികമായി സാധാരണനിലയില്ആകുന്നു